ഇന്നത്തെ പ്രധാന വാർത്തകൾ 2024 ജൂലൈ 26 വെള്ളി

ഇന്നത്തെ പ്രധാന വാർത്തകൾ

 2024 ജൂലൈ 26 വെള്ളി


കാർഗിൽ യുദ്ധത്തിൻ്റെ വിജയ സ്മരണയ്ക്ക് കാൽ നൂറ്റാണ്ട്


 കാര്‍ഗില്‍ യുദ്ധത്തിന്റെ വിജയസ്മരണക്ക് ഇന്ന് കാല്‍നൂറ്റാണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കാര്‍ഗില്‍ യുദ്ധസ്മാരകം സന്ദര്‍ശിക്കും. കര്‍ത്തവ്യനിര്‍വഹണത്തിനിടെ വീരമൃത്യു വരിച്ച ധീര സൈനികര്‍ക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയര്‍പ്പിക്കും. ഇതോടൊപ്പം ലേയിലേക്ക് എല്ലാ കാലാവസ്ഥയിലും സമ്പര്‍ക്ക സൗകര്യമൊരുക്കുന്ന ഷിങ്കുന്‍ - ലാ തുരങ്ക പദ്ധതിക്ക് പ്രധാനമന്ത്രി ഇന്ന് തുടക്കമിടും.

നീറ്റ് പരീക്ഷയുട പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 സുപ്രീം കോടതി നിര്‍ദേശ പ്രകാരം നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക എന്‍.ടി.എ പ്രസിദ്ധീകരിച്ചു. ഒരു ചോദ്യത്തിന് തെറ്റായ ഉത്തരം നല്‍കിയവരുടെ മാര്‍ക്ക് തിരുത്തി റാങ്ക് പട്ടിക പുതുക്കി പ്രസിദ്ധീകരിക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. നാല് ലക്ഷം പേര്‍ക്ക് സുപ്രീം കോടതി തീരുമാന പ്രകാരം അഞ്ച് മാര്‍ക്ക് കുറഞ്ഞു. ഇതോടെ മുഴുവന്‍ മാര്‍ക്കോടെ ഒന്നാം റാങ്ക് നേടിയവരുടെ എണ്ണം 67ല്‍ നിന്ന് 17 ആയി. ഒന്നാം റാങ്ക് കിട്ടിയ 40 പേര്‍ക്കാണ് സുപ്രീം കോടതി ഇടപെടല്‍ പ്രകാരം അഞ്ച് മാര്‍ക്ക് നഷ്ടമായത്.

രാഷ്ട്രപതിയുടെ ഔദ്യോഗ വസതിക്ക് പേര് മാറ്റി

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ഔദ്യോഗിക വസതിക്ക് അകത്ത് രണ്ട് ഹാളുകളുടെ പേര് മാറ്റി. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിന് ഗണതന്ത്ര മണ്ഡപ് എന്നും, അശോക് ഹാളിന് അശോക് മണ്ഡപ് എന്നും പേരുകള്‍ മാറ്റി രാഷ്ട്രപതി ഉത്തരവിറക്കി. രാജഭരണ കാലത്തേയും ബ്രിട്ടീഷ് ഇന്ത്യയേയും ഓര്‍മ്മിപ്പിക്കുന്ന പദമാണ് ദര്‍ബാറെന്നും ഇന്ത്യ റിപ്പബ്ലിക് ആയതോടെ അതിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നുമാണ് ഉത്തരവില്‍ രാഷ്ട്രപതി വിശദീകരിക്കുന്നത്.

 

അർജുന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നു

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചലിന് തുടര്‍ന്ന് കാണാതായ അര്‍ജുന് വേണ്ടിയുള്ള കാത്തിരിപ്പ് പത്ത് ദിവസം പിന്നിട്ടു. ഇന്നലത്തെ തെരച്ചിലും നിരാശാജനകം. അര്‍ജുന്‍ ദൗത്യം ഇനിയും ദിവസങ്ങള്‍ നീണ്ടേക്കുമെന്നാണ് സൂചന. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഷിരൂര്‍ ഉള്‍പ്പെട്ട ഉത്തര കന്നഡയില്‍ അടുത്ത മൂന്ന് ദിവസം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.ഗംഗാവലി നദിയില്‍ ഇപ്പോഴും അടിയൊഴുക്ക് ശക്തമാണ്. മഴയായതിനാല്‍ ഇന്നലെ രാത്രിയില്‍ ഡ്രോണ്‍ പരിശോധന നടന്നില്ല. നിലവിലെ സാഹചര്യത്തില്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് ഗംഗാവലി നദിയില്‍ ഇറങ്ങാന്‍ കഴിയില്ലെന്ന് സൈന്യം വ്യക്തമാക്കി. കാലാവസ്ഥ അനുകൂലമാകും വരെ കാത്തിരിക്കുകയല്ലാതെ മറ്റ് ബദല്‍ മാര്‍ഗങ്ങളൊന്നും മുന്നിലില്ലെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ പറഞ്ഞു.



നിപ അവലോകനേ യോഗം

നിപ പരിശോധനയില്‍ ഇന്നലെ 8 പേരുടെ ഫലങ്ങള്‍ നെഗറ്റീവ് ആയതായി മന്ത്രി വീണാ ജോര്‍ജ്. ഇതോടെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. മലപ്പുറം കളക്ടറേറ്റില്‍ ഇന്നലെ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു. സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

 

മഴ കെടുതിയിൽ വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വ്യാപക നാശനഷ്ടങ്ങള്‍. കൊല്ലം ജില്ലയിലെ അഞ്ചല്‍ ഏരൂരില്‍ ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈനിന് മുകളിലേക്ക് മരം വീണു. മരം വീണതോടെ അഞ്ചല്‍ കുളത്തൂപ്പുഴ റോഡില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. പാലക്കാട് ജില്ലയില്‍ കാഞ്ഞിരപ്പുഴ ജലസേചന വകുപ്പിന് കീഴിലെ വാഹനത്തിന് മുകളില്‍ മരം കടപുഴകി വീണു. വടക്കന്‍ പറവൂര്‍ നഗരസഭ ഒന്നാം വാര്‍ഡിലെ വ്യന്ദാവന്‍ ഭാഗത്ത് മരങ്ങള്‍ ഒടിഞ്ഞ് വീണ് നാശനഷ്ടമുണ്ടായി. ബുധനാഴ്ച രാത്രിയും ഇന്നലെ പുലര്‍ച്ചെയുമായി വീശി അടിച്ച മിന്നല്‍ ചുഴലിയിലാണ് കണ്ണൂര്‍ മലയോര മേഖലകളില്‍ വ്യാപകനാശ നഷ്ടങ്ങള്‍ ഉണ്ടായി. വയനാട്ടില്‍ ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നുപോയി. വയനാട് വാളാട് എടത്തന ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മേല്‍ക്കൂരയാണ് പറന്നു പോയത്. അധ്യാപകരും വിദ്യാര്‍ത്ഥികളും ക്ലാസ്സില്‍ കയറിയ ശേഷമാണ് മേല്‍ക്കൂര സ്‌കൂള്‍ മുറ്റത്തേക്ക് വീണത് എന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
വാക്കുകൾ തെറ്റായി വ്യഖ്യാനിച്ചു
◾മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് മുന്‍ മന്ത്രി ജി. സുധാകരന്‍. പിണറായിയുമായി മാനസിക അടുപ്പമില്ല എന്ന വാര്‍ത്ത വാക്കുകള്‍ വളച്ചൊടിച്ചു കൊടുത്തതാണെന്നും 62 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെപ്പറ്റി പറയാന്‍ താന്‍ മണ്ടനാണോ എന്നും അദ്ദേഹം ചോദിച്ചു. പിണറായി വിജയനുമായി പഴയ പോലെ അടുപ്പമുണ്ടോ എന്ന ചോദ്യത്തിന്, ഞാന്‍ ആലപ്പുഴയിലും പിണറായി തിരുവനന്തപുരത്തുമാണെന്നാണ് മറുപടി പറഞ്ഞത് എന്നും അദ്ദേഹം വ്യക്തമാക്കി.



ഇത് വരെ വന്യജീവി ആക്രമത്തിൽ 486 പര് മരണപ്പെട്ടു

 സംസ്ഥാനത്ത് അഞ്ച് വര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍  486 പേര്‍ മരിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍. ആനയുടെ ആക്രമണത്തില്‍ 124 പേരും കടുവയുടെ ആക്രമണത്തില്‍ 6 പേരും മറ്റ് മൃഗങ്ങളുടെ ആക്രമണത്തില്‍ 356 പേരും മരിച്ചെന്ന് കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവ് വ്യക്തമാക്കി. ആക്രമണം ചെറുക്കാന്‍ സൗരോര്‍ജ്ജ വേലി നിര്‍മ്മാണത്തിനടക്കം സാമ്പത്തിക സഹായം സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

 

അമീബ മസ്തിഷകജ്വരം സ്ഥിരകരിച്ചു

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്.

സാഹിത്യ അക്കാദമി പുരസ്കാരം പ്രഖ്യാപിച്ചു

 കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കല്പറ്റ നാരായണന്റെ 'തെരഞ്ഞെടുത്ത കവിതകള്‍' മികച്ച കവിതാ ഗ്രന്ഥമായി തെരഞ്ഞെടുത്തു. ഹരിതാ സാവിത്രിയുടെ 'സിന്‍' ആണ് മികച്ച നോവല്‍. എന്‍ രാജനെഴുതിയ 'ഉദയ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബാ'ണ് മികച്ച ചെറുകഥ. ഗിരീഷ് പി.സി പാലം എഴുതിയ 'ഇ ഫോര്‍ ഈഡിപ്പസ്' മികച്ച നാടകമായി തെരഞ്ഞെടുത്തു.

ജൂലൈ 29കനത്ത മഴയ്ക്ക് സാധ്യത

 കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ജൂലൈ 29 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പാരിസ് ഒളിമ്പിക്സിന് ഇന്ന് തുടക്കം

പാരീസ് ഒളിമ്പിക്‌സില്‍ ഇന്നലെ നടന്ന അമ്പെയ്ത്ത് റാങ്കിങ് റൗണ്ടില്‍ ഇന്ത്യന്‍ പുരുഷ - വനിതാ ടീമുകള്‍ ക്വാര്‍ട്ടറിലെത്തി. പുരുഷ ടീം 2013 പോയന്റോടെ മൂന്നാം സ്ഥാനത്തും വനിതാ ടീം 1983 പോയന്റോടെ നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

പാരിസ് ഒളിംപിക്‌സിന് ഇന്ന് ഔദ്യോഗിക തുടക്കം. ഇന്ത്യന്‍സമയം രാത്രി 11-നാണ് ഉദ്ഘാടനച്ചടങ്ങുകള്‍ തുടങ്ങുക. മൂന്നുമണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ചടങ്ങില്‍ അദ്ഭുതങ്ങള്‍ വിരിയും. പാരീസ് ഒളിമ്പിക്സിലേക്ക് താരങ്ങളെ സ്വാഗതംചെയ്യുന്നത് സ്റ്റേഡിയത്തിലെ ട്രാക്കിലൂടെയല്ല. മറിച്ച് സെന്‍ നദിയിലെ ആറുകിലോമീറ്ററില്‍ നൂറു ബോട്ടുകളിലായി നിറയെ 10,500 ഒളിമ്പിക് താരങ്ങളായിരിക്കും. നാലായിരം നര്‍ത്തകരും മൂവായിരം വിവിധ കലാകാരന്മാരും ചടങ്ങുകളില്‍ പങ്കെടുക്കും. ലോകമെങ്ങുമുള്ള 150 കോടി ജനങ്ങള്‍ ഉദ്ഘാടനച്ചടങ്ങ് ടെലിവിഷനിലൂടെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 കോടി രൂപയിലുമെത്തി. അറ്റപലിശ വരുമാനം 19.46 ശതമാനം വര്‍ധനയോടെ 2291.98 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 1918.59 കോടി രൂപയായിരുന്നു. 4738.35 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 2.11 ശതമാനമാണിത്. അറ്റ നിഷ്‌ക്രിയ ആസ്തി 1330.44 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.60 ശതമാനമാണിത്. 70.79 ആണ് നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 30,300.84 കോടി, രൂപയായി വര്‍ധിച്ചു. 15.57 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. ബാങ്കിന് നിലവില്‍ 1518 ബാങ്കിംഗ് ഔട്ട് ലെറ്റുകളും 2041 എടിഎമ്മുകളുമുണ്ട്.

വട്ടപ്പൊട്ടുകാരി എന്ന പുതിയ ഗാനം പുറത്തിറങ്ങി

 മലയാള സിനിമയിലെ ചിരിയുടെ സുല്‍ത്താനായിരുന്ന സംവിധായകന്‍ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രമായ പൊറാട്ട് നാടകത്തിലെ 'വട്ടപ്പൊട്ടുകാരി' എന്ന പുതിയ ഗാനം പുറത്തിറങ്ങി. പ്രാചീന കലാരൂപമായ പൊറാട്ട് നാടകത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ഗാനത്തിന്റെ വരികള്‍ പി മോഹനന്‍ മാസ്റ്ററുടേതാണ്. ഗാനം ആലപിച്ചിരിക്കുന്നത് സഫീര്‍ കുറ്റ്യാടി ആണ്. സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി സിദ്ദീഖിന്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോണ്‍ സംവിധാനം ചെയ്ത 'പൊറാട്ട് നാടകം' ഒരുങ്ങിയത് സിദ്ദിഖിന്റെ മേല്‍നോട്ടത്തോടെയായിരുന്നു. സിദ്ദിഖിന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 9നാണ് ചിത്രം തീയറ്ററുകളിലെത്തുക. എമിറേറ്റ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിജയന്‍ പള്ളിക്കര നിര്‍മ്മിക്കുന്ന 'പൊറാട്ട് നാടക'ത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് 'മോഹന്‍ലാല്‍' , 'ഈശോ' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ  സുനീഷ് വാരനാട് ആണ്. രാഹുല്‍ രാജ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ മണിക്കുട്ടി എന്നു പേരുള്ള പശുവും ഒരു നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാഹുല്‍ മാധവ്, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, സുനില്‍ സുഗത, നിര്‍മ്മല്‍ പാലാഴി, രാജേഷ് അഴീക്കോട്, അര്‍ജുന്‍ വിജയന്‍,ആര്യ വിജയന്‍, സുമയ, ബാബു അന്നൂര്‍, സൂരജ് തേലക്കാട്, അനില്‍ ബേബി, ഷുക്കൂര്‍ വക്കീല്‍, ശിവദാസ് മട്ടന്നൂര്‍, സിബി തോമസ്, ഫൈസല്‍, ചിത്ര ഷേണായി, ചിത്ര നായര്‍, ഐശ്വര്യ മിഥുന്‍, ജിജിന, ഗീതി സംഗീത തുടങ്ങിയവരും വേഷമിട്ട ഈ ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ ഗായത്രി വിജയനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നാസര്‍ വേങ്ങരയുമാണ്.

◾ സമകാലികം വാർത്ത
Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Now
Ok, Go it!